Monday, March 26, 2007

കനവിന്റെ കിനാവ്.

തുടക്കം

അനന്തമായ മണല്‍പരപ്പിനപ്പുറം ആകാശവും ഭൂമിയും സന്ധിക്കുന്ന വരെ കണ്ണെത്തും ദൂരത്തെല്ലാം ഒതുക്കി വെച്ച മണല്‍ കുന്നുകള്‍. ചൂടാറാന്‍ തുടങ്ങുന്ന പൊടിമണലിനെ വല്ലപ്പോഴും ചുഴറ്റി ഉയര്‍ത്തി സ്ഥനഭ്രംശം വരുത്തുന്ന കൊച്ചു മണല്‍ക്കാറ്റ്‌. അകലെയെങ്ങോ കാത്തിരിക്കുന്ന മരുപച്ചയും ലക്ഷ്യമാക്കി താളത്തില്‍ നീങ്ങുന്ന ഒട്ടകസംഘം... വരിയായി നീങ്ങുന്ന അവയുടെ കുളമ്പുകള്‍ക്കടിയില്‍ പുളയുന്ന പൊടിമണല്‍. ആഴ് ന്ന കാലുകള്‍ വലിച്ചെടുത്ത്‌ അതിവേഗം നടക്കുമ്പോള്‍ , സാമാന്യം വേഗത്തില്‍ അനങ്ങുന്ന പൂഞ്ഞയില്‍ അമര്‍ന്നിരുന്ന് ആ നൃത്തത്തോട്‌ താദാത്മ്യപ്പെടാന്‍ ശ്രമിച്ചു.

മനസ്സില്‍ മദീനയായിരുന്നു... പുണ്യറസൂലിന്റെ(സ) മരിക്കാത്ത ഓര്‍മ്മകള്‍ നെഞ്ചിലേറ്റി ‘മദീനത്തുന്നബി’ (പ്രവാചകന്റെ നഗരം) എന്ന് പേര്‌ സ്വീകരിച്ച ഊഷരഭൂമി. മദീനയിലെ ഊടുവഴികളും മൊട്ടക്കുന്നുകളും നീണ്ട തെരുവുകളും തിരക്കേറിയ പട്ടണവും സന്ദര്‍ശകരായ അപരിചിതരില്‍‍ തന്റെ അതിഥിയെ അന്വേഷിക്കുന്ന തദ്ദേശീയരും... എല്ലാറ്റിനും സാക്ഷിയായി ഉഹ്ദ് പര്‍വ്വതവും, 'മസ്‌ജിദുന്നബവി' യും ഓര്‍മ്മകള്‍ക്ക് പുതുജീവന്‍ നല്‍കുന്ന പച്ചഖുബ്ബയും അതിന്റെ ചുവട്ടിലെ ‘റൌദാ ശരീഫും’ ... എല്ലാമെല്ലാം മനസ്സില്‍ ശില്പമായി പതിഞ്ഞിരിപ്പുണ്ട്.

ശരീരത്തിനും മനസ്സിനും വല്ലാത്ത ലാഘവം കൈ വന്നിരിക്കുന്നു. ചൂടുള്ള പകല്‍ അവസാനിക്കാറായി. പൊള്ളുന്ന മണലിലൂടെ നീങ്ങുന്ന സംഘത്തില്‍ ആരോ ഉച്ചത്തില്‍ പാടുന്നുണ്ട്. അനന്തമായ മരുഭൂമിയില്‍ ഉയര്‍‌ന്നൊഴുകുന്ന ആ പരുക്കന്‍ സ്വരം ആദ്യകാല അറബി കവി ‘കഅബി‘ന്റെ വരികള്‍ക്ക് ജീവനേകുന്നു... വാക്കുകള്‍ ആശയങ്ങളിലേക്ക് പാലം കെട്ടുമ്പോള്‍ പിരിഞ്ഞ്‌ പോയ സഖി സമ്മാനിച്ച സ്നേഹതാപത്തെകുറിച്ച്‌ കവി വാചാലമായത് വായിച്ചെടുത്തു. ഒട്ടകത്തിന്റെ താളത്തിനൊപ്പം ഉയര്‍ന്ന് താഴ്ന്ന്, ജനിച്ച്‌ മരിക്കുന്ന വൃദ്ധസ്വരത്തിലൂടെ ‘കഅബു ബ്‌നു സുഹൈറെ‘ന്ന ആറാം നൂറ്റാണ്ടിലെ കവി ഈ ഊഷര ഭൂമിയില്‍ പുനര്‍ജനിക്കുന്നു.

സഖിയുടെ അംഗലാവണ്യവും, അവള്‍ പകരുന്ന ആനന്ദത്തിന്റെ അനന്തസാധ്യതകളും, സിരകളില്‍ ഭ്രാന്ത് പകരുന്ന മദ്യമെന്ന മാസ്മരികതയും കവിതകളില്‍ വിഷയമാക്കിയിരുന്ന കഅബിന്‌, ഇസ്‌ലാമിക നിയമങ്ങള്‍ വ്യക്തിജീവിതത്തിന് വെച്ച പരിധികളും ചിട്ടവട്ടങ്ങളും അംഗീകരിക്കാനായിരുന്നില്ല. മക്കയും മദീനയും അടക്കം ചുറ്റവട്ടം മുഴുവന്‍ ഇസ് ലാം പ്രചരിക്കുകയും നബിതിരുമേനി(സ) അവര്‍ ഏറ്റവും സ്നേഹിക്കുന്ന നേതാവ് ആവുകയും ചെയ്തപ്പോള്‍, പ്രവാചക(സ) പ്രബോധനത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്ന കഅബ് സഹോദരനൊപ്പം പലായനം ചെയ്തു. പക്ഷേ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ടതോടെ അദ്ദേഹം വിഷമിച്ചു. തിരിച്ചെത്തിയാല്‍ സുരക്ഷിതനായിരിക്കുമോ എന്ന് അന്വേഷിക്കാനായി സഹോദരനെ തിരിച്ചയച്ചു.

അനിയന്റെ ആഗമനവും പ്രതീക്ഷിച്ചിരുന്ന കഅബിനെ തേടിയെത്തിയത്‌ അനിയനും പ്രവചകന്റെ അനുയായി എന്ന വാര്‍ത്ത ആയിരുന്നു. വേഷപ്രഛന്നനായി അദ്ദേഹം മദീനയിലെത്തി. ചുറ്റുമിരിക്കുന്ന ശിഷ്യര്‍ക്കിടയിലെ പൂര്‍ണ്ണചന്ദ്രനായ നബിതിരുമേനി(സ)യുടെ തൊട്ടടുത്ത്‌ തന്നെ കഅബ്‌ സ്ഥനം പിടിച്ചു. ആ വാക്കുകള്‍ സശ്രദ്ധം ശ്രവിക്കവേ ഇടയ്ക്ക് എപ്പോഴോ കഅബിന്റെ മനസ്സിലും നബിതിരുമേനി(സ) അധ്യാപനങ്ങള്‍ സ്വാധീനം ചെലുത്തി... അത് ചോദ്യമായി പുറത്ത് വന്നു... "അങ്ങ് കഅബ് ബ്‌നു സുഹൈറിനും മാപ്പ്‌ നല്‍കുമോ.. ?"

"എന്ത്‌ കൊണ്ട്‌ മാപ്പ് നല്‍കാതിരിക്കണം." എന്നായിരുന്നു പ്രവാചകന്റെ (സ) മറുചോദ്യം... പതിഞ്ഞ ശബ്ദത്തില്‍ അദ്ദേഹം പറഞ്ഞു... "ഞാനാണ്‌ നബിയേ... ആ കഅബ്‌". ശബ്ദത്തിന്റെ ഉടമയെത്തേടി മുഖം തിരിച്ചപ്പോഴേക്കും ആ കവി ഹൃദയം ഉരുകിയൊലിച്ചിരുന്നു... അറബി ഭാഷയുടെ സൌന്ദര്യം ആവാഹിച്ച പദങ്ങളാല്‍ കോര്‍‌ത്തെടുത്ത കാവ്യത്തിന് അവിടെ തുടക്കമായി... നനഞ്ഞ കണ്‍പീലികളോടെ കഅബ്‌ കവിത ചൊല്ലവെ പ്രവാചകനും(സ) ശിഷ്യരും ശിരസ്സ് താഴ്‌ത്തി ആസ്വദിക്കുന്നുണ്ടായിരുന്നു.

ആയിരത്തി നനൂറ്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ രചിക്കപ്പെട്ട ആ കവിത... ഇന്നും മരുഭൂമിയുടെ വിജനതയെ സജീവമാക്കുന്നു. വിരഹതീവ്രത ഗര്‍ഭം ധരിച്ച വാക്കുകള്‍... വരികളില്‍ തെളിയുന്ന പ്രേയസിയുടെ മനസ്സും അവള്‍ക്കായി തുടിക്കുന്ന ഹൃദയത്തിലെ അടങ്ങാത്ത പ്രണയവും... വിരഹത്തില്‍ ജനിക്കുന്ന സ്നേഹത്തിന്റെ ഓര്‍മ്മകള്‍... പാടികൊണ്ടിരിക്കേ സഖിയുടെ സ്ഥാനത്ത്‌ പ്രവാചകരാവുന്നു(സ)... അവരോടുള്ള ഇഷ്ടം കവിയുടെ ഹൃദയത്തെ ചൂട്ട്‌ നീറ്റുന്നു... വരികളായി ആ വൃദ്ധന്റെ പരുക്കന്‍ സ്വരം ഇഴ നെയ്യുമ്പോള്‍ ശരീരം പെരുത്തു... കണ്ണുകളില്‍ നിറഞ്ഞ സ്നേഹം കവിളുകളില്‍ ഉരുണ്ടൊഴുകി. കവിത കഴിഞ്ഞപ്പോള്‍ പ്രവാചക തിരുമേനി(സ) തന്റെ മേല്‍മുണ്ടെടുത്ത്‌ കഅബിന് സമ്മാനമായി നല്‍കി... ഏറ്റവും മൂല്ല്യം കൂടിയ ഒരു പൊന്നാട...

കവിതയിലൂടെ എന്റെ മനസ്സും സഞ്ചരിച്ച് കൊണ്ടിരുന്നു... പതിനാല് നൂറ്റാണ്ട് മുമ്പ് പ്രവാചക(സ)സന്നിധിയില്‍ വിരിഞ്ഞ ക‌അബിന്റെ ശബ്ദത്തിന്റെ അവസാന വരികളിലൂടെ പരുക്കന്‍ സ്വരം വീണ്ടും വീണ്ടും സഞ്ചരിക്കുന്നു... ഒട്ടകത്തിന്റെ താളവും വേഗത്തിലായി... ലക്ഷ്യത്തിലെത്താനുള്ള ആര്‍ത്തിയോടെ മണല്‍കൂനകള്‍ അത് ചവിട്ടിത്തള്ളി...

10 comments:

Rasheed Chalil said...

Sul | സുല്‍ said...
ഇത്തിരീ

തിരുനബിയുടെ പുണ്യപ്പിറവിയുടെ ഈ വേളയില്‍ ഇത്തരം ഒരു ലേഖനം പ്രാധാന്യമര്‍ഹിക്കുന്നു.

ബൂലോകത്ത് ഇതു വരെ കാണാതിരുന്ന ഒരു പുതിയ രീതി. കൂടുതല്‍ എഴുതുക.

ആശംസകള്‍!!!

-സുല്‍

11:02 AM, March 26, 2007
അഗ്രജന്‍ said...
അതെ, ഇത്തിരീ... സുല്‍ പറഞ്ഞതുപോലെ തിരുനബി (സ.അ.) യുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ ഈ (റബീഉല്‍ അവ്വല്‍) മാസത്തില്‍ തന്നെ ഇങ്ങിനെയൊരു പോസ്റ്റ്... വളരെ നന്നായി.

സര്‍വ്വശക്തനായ ദൈവം ‍ എല്ലാവരേയും അനുഗ്രഹിക്കട്ടെ...

വായനക്കാരനെ കൂടെ കൊണ്ടു നടത്തിക്കുന്ന ഈ ശൈലി മനോഹരം.

ആശംസകള്‍

11:49 AM, March 26, 2007
മഴത്തുള്ളി said...
ഇത്തിരീ,

തിരുനബിയുടെ പിറവിയുടെ ഈ മാസത്തില്‍‍ ഇങ്ങനെയൊരു പോസ്റ്റ് അവസരോചിതം തന്നെ. നല്ല ഒഴുക്കുള്ള അവതരണ ശൈലിയും.

ഇനിയും തുടരൂ. അഭിനന്ദനങ്ങള്‍, ആശംസകള്‍.

12:24 PM, March 26, 2007
കുട്ടിച്ചാത്തന്‍ said...
തുടരൂ. ലേഖനം എന്ന് മാത്രമേ ഉദ്ദേശിക്കുന്നുള്ളൂവെങ്കില്‍ നന്നായിട്ടുണ്ട്. മറിച്ച് ഒരു കഥയാണെങ്കില്‍ ഇത് വെറും ഒരു പാരഗ്രാഫ് മാത്രെ ആയുള്ളൂ .

“ വിരഹത്തിന്റെ വിടവും... “

ഉത്തരം തരാഞ്ഞ കുറേ ചോദ്യങ്ങളും!!! വിരഹമോ..? എങ്ങനെ??

12:47 PM, March 26, 2007
വിചാരം said...
അറിവ് പകര്‍ത്താനുള്ളതാണ് അതു പെട്ടിയിലടച്ചു വെയ്ക്കേണ്ടതല്ല

12:49 PM, March 26, 2007
സാലിം said...
ഇത്തിരീ തുടരൂ... പുണ്ണ്യ പ്രവാചകനൊരു പിറന്നാള്‍ സമ്മാനമാകട്ടെ.

1:00 PM, March 26, 2007
അരീക്കോടന്‍ said...
ഇത്തിരീ...
നബി(സ) - യെ പറ്റിയുള്ള കൂടുതല്‍ കൂടുതല്‍ ചരിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു.നല്ല തുടക്കം...
സര്‍വ്വശക്തനായ ദൈവം ‍ എല്ലാവരേയും അനുഗ്രഹിക്കട്ടെ...ആമീന്‍

1:16 PM, March 26, 2007
നിങ്ങളുടെ ഇക്കാസ് said...
പ്രവാചകസ്നേഹം വഴിഞ്ഞൊഴുകുന്ന വരികള്‍.
ഇസ്ലാമിന്റെ ആവിര്‍ഭാവത്തെക്കുറിച്ചും പ്രവാചകന്റെ ജീവിതത്തെക്കുറിച്ചും അറിവു നല്‍കുന്ന പോസ്റ്റുകളാവും തുടര്‍ന്നു വരികയെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചുപോവുന്നു.
അഭിവാദ്യങ്ങള്‍.

1:21 PM, March 26, 2007
സു | Su said...
തുടരൂ. :)

2:30 PM, March 26, 2007
::സിയ↔Ziya said...
തിരുനബി (സ.അ.) യുടെ ജന്മനാളോടനുബന്ധിച്ച് ഈ ലേഖനം കൂടുതല്‍ പ്രസക്തവും അര്‍ത്ഥവത്തുമാകുന്നു.
വളരെ നന്നാ‍യിരിക്കുന്നു. തീര്‍ച്ചയായും തുടരുക.

2:39 PM, March 26, 2007
അപ്പു said...
ഇത്തിരീ....
ഇത്തിരിയല്ല, ഒത്തിരി വെട്ടം പകരുന്നു ഈ ലേഖനം. തുടരുക.

3:23 PM, March 26, 2007
ഏറനാടന്‍ said...
യാ നബീ സലാം അലൈക്കും
യാ റസൂല്‍ സലാം അലൈക്കും

റഷീദ്‌ഭായ്‌.. താങ്കളുടെ വേറിട്ട സമീപനം സ്തുത്യര്‍ഹമായതാണ്‌. പ്രത്യേകിച്ചും പ്രഗല്‍ഭരായ എഴുത്തുകാര്‍പോലും തൊടാന്‍ ധൈര്യപ്പെടാത്ത ഇസ്‌ലാമികവിഷയങ്ങളെ കഥയുടേയും ലേഖനത്തിന്റേയും ഇഴചേര്‍ത്ത ഒന്ന്‌ തയ്യാറാക്കിയതില്‍..

തുടരുക, പക്ഷെ ശ്രദ്ധിച്ച്‌ വിഷയങ്ങള്‍ക്കായി പരതിനോക്കി ഉറപ്പുവരുത്തികൊണ്ട്‌...

3:26 PM, March 26, 2007
sandoz said...
ഇത്തിരീ...നന്നാവുന്നു....തുടരുക.......

5:34 PM, March 26, 2007
കരീം മാഷ്‌ said...
തിക്താനുഭവങ്ങള്‍ക്കും, തിരസ്കരിക്കലുകള്‍ക്കും, പീഡനങ്ങള്‍ക്കൂം യാതനകള്‍ക്കൂം അവസാനം മരുഭൂമിയും,മണല്‍ക്കാറ്റും താണ്ടി പിറന്ന നാടു വിട്ടു മദീനയിലേക്കു പാലായനം ചെയ്ത പ്രവാചകന്റെ അനുയായികള്‍ സഹന സമരത്തിലൂടെ നേടിയ മനസ്സുറപ്പും വിജയവും പില്‍ക്കാലത്തു എല്ലാ വന്‍കരയിലും പ്രചരിച്ച ഇസ്ലാം മത ബോധവും നിരക്ഷരനായ പ്രവാചകന്റെ നേതൃത്വഗുണമായിരുന്നു.

നേതൃത്വത്തിനു "വായിക്കുക" എന്ന പ്രഥമ വാക്കുമായി ഭൂമിയിലിറങ്ങിയ ഒരു വിശുദ്ധ ഗ്രന്ഥത്തിന്റെ പിന്‍ബലമുണ്ടായിരുന്നു.
ആ വഴികളില്‍ അധികമാര്‍ക്കും അറിയാത്ത ചരിത്രത്താളുകള്‍ ആത്മാവിലോപ്പിയെടുത്തെഴുതാന്‍ ഇത്തിരിക്കു സര്‍വ്വ വിധ പിന്തുണയും.

8:32 PM, March 26, 2007

ഇത്തിരിവെട്ടം|Ithiri said...
സുല്‍.
അഗ്രജന്‍.‍
മഴത്തുള്ളി.
കുട്ടിച്ചാത്തന്‍.
വിചാരം.
സാലിം.
അരീക്കോടന്‍.
ഇക്കാസ്.
സു.
സിയ.
അപ്പു.
ഏറനാടന്‍.
സന്‍ഡോസ്.
കരീം‌മാഷ്.
എല്ലാവര്‍ക്കും ഒത്തിരി നന്ദി. വായിച്ചവര്‍ക്കും അഭിപ്രായം അറിയിച്ചവര്‍ക്കും ഒത്തിരി നന്ദി.

ചാത്തന്‍സേ വിരഹവും ആദ്യകാല അറബി കവിതകളും തമ്മില്‍ വല്ലാത്ത ബന്ധമുണ്ട്. ഉറ്റവരുമായുള്ള (അത് സഖിയാവാം, മറ്റു കുടുബാങ്കളാവാം, സുഹൃത്തുക്കളാവാം) വേര്‍പാടില്‍ തുടങ്ങുന്ന ഒരു കാവ്യരീതി തന്നെ ആദ്യകാല അറേബ്യന്‍ കവിതകളില്‍ കാണാനാവും. ക‌അബ് അന്ന് ചൊല്ലിയ കവിതയും തുടങ്ങത് അങ്ങനെ തന്നെ. അത് ഇന്നും പ്രസിദ്ധമാണ് താനും. ഇത് കൂടുതല്‍ വിശദീകരിക്കപെടേണ്ടത് തന്നെയാണ്. പക്ഷേ ഇവിടെ വിഷയം അതല്ലാത്തത് കൊണ്ട് മറ്റൊരിക്കലാവട്ടേ. വായിച്ചതിനും അഭിപ്രായം അറിയിച്ചതിലും പ്രത്യേക നന്ദി.

March 26, 2007 10:14 PM
Sul | സുല്‍ said...
എന്നെയും ഈ സംഘത്തില്‍ ചേര്‍ക്കുമൊ?

sullvu@gmail.com

qw_er_ty

March 26, 2007 10:56 PM
നിങ്ങളുടെ ഇക്കാസ് said...
bluemoondigital @ gmail.com ലേക്കൊരു ക്ഷണമയയ്ക്ക് ഇത്തിരീ...

March 26, 2007 10:58 PM
::സിയ↔Ziya said...
നന്ദി ഇത്തിരീ എന്നെയും ഈ സംഘത്തില്‍ ചേര്‍ത്തതിനു...
താങ്കളുടെ ഉദ്യമത്തിനു എല്ലാ ഭാവുകങ്ങളും നേരുന്നു...

March 27, 2007 12:45 AM
പടിപ്പുര said...
ഇത്തിരീ, തുടരുക

March 27, 2007 3:21 AM
Reshma said...
തുടരൂ:)
വായിച്ചറിയാന്‍ കൊതിക്കുന്നത് മദീനയുടെ landscape അല്ല, പ്രവാചക മനസ്സിന്റേയാണ്.

March 27, 2007 8:58 PM
അരീക്കോടന്‍ said...
abid.areacode @ gmail.com ലേക്കൊരു ക്ഷണo ?????

March 28, 2007 2:44 AM
അഡ്വ.സക്കീന said...
ഭാവനയിലൂടെ പ്രവാചകചര്യയിലേക്കും ചാരത്തേക്കും നടന്നടുക്കുക വലിയൊരു കാര്യം.
മറ്റുള്ളവരെ കൂടി ഉയര്‍ത്തി പറക്കുക അതിലും വലുത്. താങ്കളുടെ യാത്രയ്ക്ക് എല്ലാ ഭാവുകങ്ങളും.

March 28, 2007 3:07 AM

Najeeba said...

Salam,
I'm a Malayalee living in Dubai, and I think my PC has got some problems that I am not able to type in Malayalam. But still, I want to congratulate you on keeping on such a fine blog.
Usually, when it comes to some history about our Prophet (SAW), I flip of the pages because in most cases, it will be discussing topics which I've heard for a hundredth time. But in your blog, it was really different. You have the ability to keep readers in your blog, wanting them to come back, with your skill as a writer, Masha Allah. I enjoyed traveling with you to Madina. I mean it. I wish I could type my comment in Malayalam, 'coz that would have been more effective, but my PC!!
I feel sad that I found out your blog only now! Thru Madhyamam blog.
Anyway, Keep it up.
Wassalam.

Unknown said...

Assalam,
Keep it up the good work..

abdu said...

മനുഷ്യ്യ്ൻ നിസ്സാരനാൺ

sayed ashraf said...

keep it up ashrafjifri

pkbava said...

Suherthe,
Abhinandikkan vakkukalila. keep it allways
Bava

സുമയ്യ said...

വായനക്ക് തുടക്കമിടുന്നു.

Unknown said...

Well done Mr. Rasheed, keep it up , best wishes.

Thanks

ജിപ്പൂസ് said...

ബൂലോഗത്ത് പിറന്ന് വീണപ്പോള്‍ ആദ്യമായി കണ്ട മുഖങ്ങളില്‍ ഒന്നായിരുന്നു ഇത്. 'സാര്‍ത്ഥവാഹക സംഘത്തോടൊപ്പം'
കണ്ട മാത്രയില്‍ തന്നെ മനസ്സില്‍ ഉടക്കിയിരുന്നു ഈ വരികള്‍,അവയുടെ വശ്യത.
അങ്ങനെ പിന്തുടരാന്‍ തീരുമാനിച്ചു.
പക്ഷെ വായിക്കാന്‍ കഴിഞ്ഞത് ഇപ്പോള്‍ മാത്രം.
എന്തെന്നില്ലാത്ത ഒരനുഭൂതി.വിസയും പാസ്പോര്‍ട്ടും ഇല്ലാതെ, കാല്‍ക്കാശു മുടക്കാതെ പ്രവാചകനഗരം സന്ദര്‍ശിച്ചു ഞാന്‍.
വായനക്കാരനേയും കൊണ്ട് പുണ്യ പ്രവാചകന്റെ കാല്‍പ്പാദങ്ങള്‍ പതിഞ്ഞ മദീനയുടെ തെരുവിലൂടെ ഇനിയും പറക്കണം താങ്കള്‍.
ആശംസകളോടെ.ജിപ്പൂസ്

Insight (അകം) said...

the time iam reading this
i think i travelled with them