Wednesday, August 8, 2007

നഭസ്സിന്റെ പ്രഥമ സ്പര്‍ശനം.

ഒമ്പത്

രാത്രിയുടെ ആദ്യ പകുതി വിടപറഞ്ഞിരിക്കുന്നു. മരുഭൂമിക്ക്‌ സ്വണ്ണനിറം പകര്‍ന്ന് നിലാവ്‌ പരന്ന് കിടക്കുന്നു. മുകളിലെ കറുത്ത മേലപ്പില്‍ വാരിയെറിഞ്ഞ പ്രകാശപ്പൊട്ടുകള്‍ ഇടയ്കിടേ കണ്ണ്‍ ചിമ്മുന്നുണ്ട്‌. മനസ്സിന്റെ കണ്ണാടിയില്‍ മദീനയുടെ നായകന്റെ വെളിച്ചം തെളിഞ്ഞിരിക്കുന്നു... കണ്ണില്‍ സ്നേഹാശ്രു പൊടിഞ്ഞു... തുടികൊട്ടുന്ന ഹൃദയവുമായി ചക്രവാളത്തിനപ്പുറം ജീവിക്കുന്ന മദീനയുടെ ഭാഗത്തേക്ക്‌ വെറുതെ കണ്ണുനട്ടിരുന്നു.

മരുഭൂമിയില്‍ ഇഴയുന്ന തണുത്ത കാറ്റിന്‌ ആത്മാവിന്‌ കുളിരായിത്തീര്‍ന്നപോലെ, ഈ മണലില്‍ വലിച്ചിട്ട പരുപരുത്ത ഈന്തപ്പനയോലയിലാണ് ആ ജനകോടികളുടെ നായകന്‍(സ) നിദ്രകൊണ്ടത്‌. പരുക്കന്‍ ഈത്തപ്പന മട്ടല്‍ ആ ശരീരത്തില്‍ സൃഷ്ടിച്ച ചുവന്ന് തുടുത്ത പാടുകള്‍ നോക്കി വിതുമ്പിയ ഉമറും(റ) കടന്ന് പോയത്‌ ഇതേ പാതയിലൂടെ തന്നെ. എല്ലാ സമയത്തും നിഴലായി കൂടെ നടന്ന സിദ്ദീഖിനേയും(റ) ഈ മണല്‍ തിട്ടകള്‍ കണ്ടിരിക്കാം... മനസ്സില്‍ നീണ്ട്‌ നീണ്ട്‌ പോവുന്ന ഒരു യാത്ര സംഘത്തിന്റെ ചിത്രം തെളിഞ്ഞു. 'പൂര്‍ണ്ണേന്ദു' എന്ന് മദീനക്കാര്‍ വിശേഷിപ്പിച്ച നായകന്റെ പിന്നില്‍ അടിവെച്ച്‌ നീങ്ങുന്ന ഒരു സംഘം... നിറം, ഭാഷ, വേഷം, രാജ്യം... എല്ലാ വൈവിധ്യങ്ങളും ഒരു നായകന്റെ പിന്നാലെ അടിവെച്ച്‌ നീങ്ങുന്നവര്‍ എന്ന എകത്വത്തില്‍ സംഗമിക്കുന്നു.

അനസ്യൂതം നീങ്ങുന്ന യാത്രാസംഘത്തിന്റെ മുമ്പില്‍ മറഞ്ഞ സംഘനേതാവിനെ ഒരു നോക്ക്‌ കാണാനായില്ലെങ്കിലും ആ സ്നേഹത്തില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന അനുയായികള്‍, ഒരിക്കലും ആ ശബ്ദം കേള്‍ക്കാന്‍ സൌഭാഗ്യം ലഭിച്ചില്ലങ്കിലും ഉള്ളുരുക്കത്തോടെ നേതാവിനെ ഓര്‍ക്കുന്ന അനുയായികള്‍. ആ കാല്‍പാടുകള്‍ ശ്രദ്ധിച്ച്‌ ജീവിക്കാന്‍ ശ്രമിക്കുന്ന അനുയായികള്‍... ആത്മാവില്‍ പുണ്യറസൂലിന്റെ പുഞ്ചിരി തിളങ്ങുന്നുണ്ട്‌. അഷ്ടദിക്കുകളിലും അമര്‍ന്നിരിക്കുന്ന ആകശച്ചെരുവുകള്‍ക്കടിയിലെ മണല്‍ കുന്നുകള്‍ക്ക്‌ വല്ലാത്ത സൌന്ദര്യം. ഇടയ്കിടേ ഉയരുന്ന ഒട്ടകങ്ങളുടെ കൊച്ചു ശബ്ദമൊഴിച്ചാല്‍ പൂര്‍ണ്ണ നിശ്ശബ്ദത.


ഈന്തപ്പഴത്തിന്റെ മാധുര്യവും നിലാവിന്റെ സൌന്ദര്യവും തണുത്ത കാറ്റിന്റെ തലോടലും നിലാവ് മണലില്‍ വിരിച്ച സ്വര്‍ണ്ണ വര്‍ണ്ണവും... കണ്ണും കാതും വീണ്ടും ആ വൃദ്ധനില്‍ കേന്ദ്രീകരിച്ചു... ആ വൃദ്ധസ്വരം മനസ്സിനേയും ചിന്തയേയും ഗതകാലത്തേക്ക്‌ നയിക്കുന്നു. സ്വന്തം ജനത വേട്ടയാടിയ നിഷ്കളങ്കനായ നബിതിരുമേനി (സ) വീണ്ടും മനസ്സിലെത്തി... ആരേയും ആകര്‍ഷിക്കുന്ന പുഞ്ചിരിയോടെ...


മക്കയിലെ ഒരോ മണല്‍ തരിക്കും ചിരപരിചിതനായിരുന്നു ആ മനുഷ്യന്‍... ആരേയും നോവിക്കാതെ അരോടും ദേഷ്യപ്പെടാതെ എപ്പോഴും ചുണ്ടില്‍ പുഞ്ചിരി സൂക്ഷിക്കുന്ന ആകര്‍ഷണീയ വ്യക്തിത്വം.., കരുത്തുള്ള വലിയ ശിരസ്സ്‌, വീതിയുള്ള നെറ്റി, പ്രകാശിക്കുന്ന കണ്ണിണകളും കറുത്ത കണ്‍പീലികളും, പരസ്പരം ചേരാത്ത കട്ടിയുള്ള കണ്‍പുരികം, പൂര്‍ണ്ണ വട്ടമല്ലാത്ത മുഖത്ത്‌ വെട്ടിയൊതുക്കി മനോഹരമാക്കിയ കറുത്ത താടി... കഴുത്തറ്റം ഇറങ്ങിക്കിടക്കുന്ന ഇത്തിരി ചുരുണ്ട്‌ സമൃദ്ധമായ മുടി, ചുവപ്പ്‌ കലര്‍ന്ന വെളുത്ത നിറം... അല്‍പം മുന്നോട്ടാഞ്ഞുള്ള ദ്രുതഗമനം... ബലിഷ്ടമായ മാംസപേശികളാല്‍ വാര്‍ത്തെടുത്ത മിതമായ ഉയരമുള്ള ശരീരം, വിശാലമായ മാറിടം, രൂപത്തില്‍ മാത്രമല്ല ശബ്ദത്തിലും സംസാരശൈലിയിലും സുന്ദരന്‍.. മക്കാനിവാസികളുടെ പ്രിയപ്പെട്ടവനായ അല്‍അമീനെന്ന മുഹമ്മദ്‌ (സ).

തന്റെ പൌത്രന്‌ 'മുഹമ്മദ്‌' (സ്തുത്യര്‍ഹന്‍) എന്ന് പേര്‌ വിളിച്ചപ്പോള്‍ പിതാമഹനായ അബ്ദുല്‍ മുത്തലിബിനോട്‌ പലരും ചോദിച്ചെത്രെ അന്നേ വരേ അറബികള്‍ക്ക്‌ സുപരിചിതമല്ലാത്തെ ആ പുതിയ പേരിനെ കുറിച്ച്‌. എന്റെ പൌത്രന്‍ ലോകരാല്‍ പ്രശംസിക്കപ്പെടുന്നവന്‍ ആകണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.


നാല്‍പത്‌ വയസ്സില്‍ ഹിറാ ഗുഹയില്‍ നിന്ന് ദൈവീക സന്ദേശം ലഭിച്ചെന്നും പ്രാര്‍ത്ഥന ഏകനായ ദൈവത്തോട്‌ മാത്രമേ നടത്താവൂ, കുഞ്ഞുങ്ങളെ കൊല്ലരുത്‌, വ്യഭിചരിക്കരുത്‌, വഞ്ചിക്കരുത്‌, ചതിക്കരുത്‌, അസത്യം പറയരുത്‌... തുടങ്ങി കറുത്തവനും വെളുത്തവനും ഒരേ പിതാവിന്റെ മക്കളാണെന്നതടക്കമുള്ള ആശയങ്ങള്‍ പറഞ്ഞതോടെ അല്‍അമീന്‍ ഭ്രാന്തനായി. പ്രഥമ ദൈവീക വെളിപാട്‌ ഹിറാഗുഹയില്‍ നിന്ന് ലഭിച്ച ശേഷം, ആ ആദ്യനുഭവത്തിന്റെ ഭയവും പേറി വിറച്ച്‌ കൊണ്ടാണ് അവിടുന്ന് കുന്നിറങ്ങിയത്. ഭാര്യയായ ഖദീജയോട്‌ സംഭവത്തെ കുറിച്ച്‌ പറഞ്ഞപ്പോള്‍ അവര്‍ ആശ്വസിപ്പിച്ചു.

"അങ്ങ്‌ വിഷമിക്കരുത്‌. അങ്ങ്‌ കുടുബ ബന്ധം ചേര്‍ക്കുന്നു. അങ്ങ് സത്യസന്ധനും വിശ്വസ്തനുമാണ്, അഭയാര്‍ത്ഥികളേയും അനാഥകളേയും സംരക്ഷിക്കുന്നു. അതിഥികളേ ആദരിക്കുന്നു. സത്യത്തിന്റെ വിജയത്തിനായി യത്നിക്കുന്നു. അല്ലാഹു അങ്ങയെ ഒരിക്കലും കൈവെടിയുകയില്ല." ആദ്യ വെളിപാടിനെ കുറിച്ച് അറിഞ്ഞ ഖദീജ(റ)യുടെ പിതൃവ്യപുത്രനും മഹാപണ്ഡിതനുമായിരുന്ന 'വറഖത്തുബ്നു നൌഫല്‍' നബിതിരുമേനി(സ)യെ കണ്ടപ്പോള്‍ പറഞ്ഞു "താങ്കള്‍ ദൈവ ദൂതനാണ്‌. മോസസ്സിന്റെ അടുക്കലെത്തിയ മാലാഖയെയാണ്‌ അങ്ങ്‌ കണ്ടത്‌. ഈ ജനത താങ്കളെ ആട്ടിപ്പുറത്താക്കുമ്പോള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അങ്ങയെ സംരക്ഷിക്കാന്‍ ഞാനുണ്ടാവും."

നിഷ്‌കളങ്കനായ നബി തിരുമേനി(സ) അപ്പോള്‍ അത്ഭുതപ്പെട്ടു "എന്റെ ഈ മക്കക്കാര്‍ എന്നെ ദ്രോഹിക്കുമെന്നാണോ... എന്നെ ആട്ടിപ്പുറത്താക്കുമെന്നാണോ...?"

വറഖയുടെ പ്രവചനം സത്യമായത്‌ കാലം തെളിയിച്ചു... കണാന്‍ അദ്ദേഹത്തിന്‌ ആയുസ്സ്‌ ലഭിച്ചില്ലങ്കിലും.

വായില്‍ അലിഞ്ഞ ഇത്തപ്പഴത്തിന്റെ മധുരത്തേക്കാളും മാധുര്യമുള്ള ചിരിയുമായി ഇസ്മാഈല്‍ സംസാരിക്കാന്‍ തുടങ്ങി. പ്രായത്തിന്‌ തോല്‍പ്പിക്കാനാവാത്ത സ്വരത്തില്‍...

പ്രവാചക(സ)പത്നി ഖദീജയുടേയും സംരക്ഷകനായ അബൂതാലിബിന്റേയും വിയോഗാനന്തരം മക്കയിലെ മര്‍ദ്ദനം വര്‍ദ്ധിച്ചു. ഇക്കാലത്ത്‌ തന്നെയാണ്‌ മക്കയ്ക്കും സിറിയക്കും ഇടയിലുള്ള യസ്‌രിബില്‍ നിന്ന് ഏതാനും ആളുകള്‍ മക്കയിലെത്തിയത്‌. അവര്‍ക്ക്‌ നബി തിരുമേനി ഇസ്‌ലാം പരിചയപ്പെടുത്തിക്കൊടുത്തു... അടുത്ത വര്‍ഷം യസ്‌രിബില്‍ നിന്നെത്തിയ പന്ത്രണ്ട്‌ പേര്‍ പ്രവാചക അനുയായികളായി മാറി. അവരുടെ ആവശ്യമനുസരിച്ച്‌ ഖുര്‍ആന്‍ പഠിപ്പിക്കുന്നതിനായി "മിസ്‌ഹബ്‌ബ്നു ഉമൈറിനെ' നബി തിരുമേനി കൂടെ അയച്ച്‌ കൊടുത്തു.

അടുത്ത വര്‍ഷം ഹജ്ജ്‌ കാലത്ത്‌ പ്രവാചകനെ കാണാനായി എത്തിയത്‌ എഴുപത്തിമൂന്ന് പുരുഷന്മാരും രണ്ട്‌ സ്ത്രീകളും അടങ്ങുന്ന ഒരു സംഘം ആയിരുന്നു. ആ സംഘവുമായി പ്രവാചകര്‍ ഒരു ഉടമ്പടി ചെയ്തു. അതനുസരിച്ച്‌ യസ്‌രിബില്‍ പ്രവാചകര്‍ക്കും(സ) അനുയായികള്‍ക്കും സംരക്ഷണം നല്‍കാം എന്ന് 'അഖ്‌ബ' യില്‍ വെച്ച്‌ അവര്‍ പ്രതിജ്ഞ ചെയ്തു.

പിന്നീട്‌ മക്കയില്‍ നിന്ന് മദീനയിലേക്ക്‌ വിശ്വാസികള്‍ ഒഴുകി. തടയാന്‍ മക്കക്കാര്‍ ശ്രമിച്ചെങ്കിലും ആ ഒഴുക്ക്‌ നിയന്ത്രിക്കാനായില്ല. പ്രവാചകനും അബൂബക്കര്‍ അലി എന്നിവരടക്കം ഏതാനും ആളുകളൊഴിച്ച് ബാക്കി യസ് രിബിലേക്ക് കുടിയേറി.. അബൂബക്കര്‍ സിദ്ധീഖ്‌(സ) യാത്രക്കൊരുങ്ങിയപ്പോള്‍ നബിതിരുമേനി(സ) പറഞ്ഞു. ക്ഷമിക്കൂ അബൂബക്കര്‍... ചിലപ്പോള്‍ അല്ലാഹു നിങ്ങള്‍ക്ക്‌ യാത്രയില്‍ ഒരു കൂട്ടുകാരനെ നല്‍കാന്‍ സാധ്യതയുണ്ട്‌.

ഇതിനിടയില്‍ മക്കക്കാര്‍ നബി(സ)യെ വധിക്കാന്‍ തീരുമാനിച്ചിരുന്നു. അങ്ങനെ ആ ദിവസവും സമാഗതമായി. സര്‍വ്വായുധരായ ഒരു പറ്റം യുവാക്കള്‍ ഒരു ദിവസം രാത്രി പ്രവാചക ഭവനം വളഞ്ഞു. പ്രഭാതം വരേ കാത്തിരിക്കാനും പുറത്തിറങ്ങുമ്പോള്‍ ഒന്നിച്ച്‌ കൊല്ലാനും ആയിരുന്നു തീരുമാനം... പക്ഷേ മക്കക്കാരുടെ എല്ലാ തീരുമാനങ്ങള്‍ക്കുമപ്പുറം ദൈവം മറ്റൊന്ന് തീരുമാനിച്ചിരുന്നു.

അന്നാണ്‌ മക്കയില്‍ നിന്ന് മദീനയിലേക്ക്‌ പലായനം ചെയ്യാന്‍ നബിതിരുമേനി(സ)ക്ക് ദൈവീക അനുമതി ലഭിച്ചത്‌. അന്ന് തന്റെ വിരിപ്പില്‍ പിതൃവ്യപുത്രനായ അലിയോട്‌ ഉറങ്ങാന്‍ പറഞ്ഞ്‌, അര്‍ദ്ധരാത്രി അവിടുന്ന് വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഏതാനും സാധനങ്ങള്‍ അലിയെ ഏല്‍പ്പിച്ചു. അത്‌ മക്കക്കാര്‍ അല്‍അമീനെ ഏല്‍പ്പിച്ചിരുന്ന സൂക്ഷിപ്പ്‌ സ്വത്തായിരുന്നു. (സമ്പത്ത്‌ സൂക്ഷിക്കാന്‍ ബാങ്കോ മറ്റ്‌ സൌകര്യങ്ങളോ ഇല്ലാത്ത അക്കാലത്ത്‌ അത്‌ വിശ്വസ്തരായ ആളുകളേ ഏല്‍പ്പിക്കാറായിരുന്നു പതിവ്‌). അതിന്റെ അവകാശികളില്‍ പലരും ആ രക്തത്തിനായി ദാഹിച്ച്‌ പുറത്ത്‌ കാത്തിരിപ്പുണ്ടായിരുന്നു.

സംശയത്തോടെ നോക്കിയ അലിയോട്‌ നേരം പുലര്‍ന്ന ശേഷം അനാമത്ത്‌ ഉടമസ്ഥരെ തിരിച്ചേല്‍പ്പിക്കാന്‍ അവിടുന്ന് ആവശ്യപ്പെട്ടു. പിന്നീട്‌ പ്രാര്‍ത്ഥനകളുമായി വീട്‌ വളഞ്ഞിരിക്കുന്ന ശത്രുക്കള്‍ക്കിടയിലേക്ക്‌ ഇറങ്ങി പതുക്കേ പുറത്തേക്ക്‌ നടന്നു. അവരറിഞ്ഞില്ല, ആരുടെ രക്തത്തിനായാണോ കാത്തിരിക്കുന്നത്‌ ആ വ്യക്തി തങ്ങള്‍ക്കിടയിലൂടെ ദൈവീക സഹായത്താല്‍ സ്ഥലം വിട്ടന്ന്.... ഇടയ്കിടേ അവര്‍ ജനലയിലൂടെ വീടിനകം ശ്രദ്ധിച്ചിരുന്നു. അപ്പോഴൊക്കെ പുതപ്പിനകത്ത്‌ കൂര്‍ക്കം വലിച്ചുറങ്ങുന്ന മുഹമ്മദി(സ)നെ കണ്ടിരുന്നു... അത്‌ മുഹമ്മദ്‌(സ) അല്ലെന്നും അലിയാണെന്നും മുഹമ്മദ്‌ തങ്ങളുടെ കാവല്‍ ഭേദിച്ച്‌ രക്ഷപ്പെട്ടിരിക്കുന്നു എന്നും അറിയാന്‍ അവര്‍ക്ക്‌ പ്രഭാതം വരേ കാത്തിരിക്കേണ്ടി വന്നു...

ഞങ്ങളും കാത്തിരുന്നു... കാലം കാത്തിരുന്ന ഹിജ്‌റയെന്ന ചരിത്ര സംഭവത്തിന്‌ സാക്ഷിയാവാനെന്ന പോലെ... നരച്ച പുരികങ്ങളില്‍ അമര്‍ത്തിത്തടവി ഇസ്മായീല്‍ തൊണ്ട ശരിയാക്കി... നനഞ്ഞ കണ്‍പീലികളിലൂടെ തിളങ്ങുന്ന വൃദ്ധനയനങ്ങള്‍ നോക്കി ഞാനിരുന്നു...

26 comments:

Rasheed Chalil said...

സാര്‍ത്ഥവാഹക സംഘത്തോടൊപ്പം ഭാഗം : ഒമ്പതാം ഭാഗം പോസ്റ്റുന്നു.

Unknown said...

ഒമ്പതാം ഭാഗവും നന്നായിട്ടുണ്ട് ഇത്തിരിമാഷേ. തുടരൂ...

Unknown said...

ഇത്തിരീ,

ഈതും നന്നായിരിക്കുന്നു.

“നാല്‍പത്‌ വയസ്സില്‍ ഹിറാ ഗുഹയില്‍ നിന്ന് ദൈവീക സന്ദേശം ലഭിച്ചെന്നും പ്രാര്‍ത്ഥന ഏകനായ ദൈവത്തോട്‌ മാത്രമേ നടത്താവൂ, കുഞ്ഞുങ്ങളെ കൊല്ലരുത്‌, വ്യഭിചരിക്കരുത്‌, വഞ്ചിക്കരുത്‌, ചതിക്കരുത്‌, അസത്യം പറയരുത്‌... തുടങ്ങി കറുത്തവനും വെളുത്തവനും ഒരേ പിതാവിന്റെ മക്കളാണെന്നതടക്കമുള്ള ആശയങ്ങള്‍ പറഞ്ഞതോടെ അല്‍അമീന്‍ ഭ്രാന്തനായി.“

നല്ല കാര്യങ്ങള്‍ പറയുന്നവരെ എന്നും കല്ലെറിഞ്ഞ ചരിത്രമല്ലേയുള്ളൂ മാനവകുലത്തിന്?

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു .

വേണു venu said...

ഇതും നന്നായിരിക്കുന്നു, ഇത്തിരീ തുടരൂ :)

മുസ്തഫ|musthapha said...

ഇത്തിരിയുടെ മനോമുഖരത്തിലൂടേയും ഇസ്മായീലിന്‍റെ വാക്കുകളിലൂടേയും റസൂല്‍ (സ) യെ കുറിച്ചും അവിടുത്തെ അനുയായികളെ കുറിച്ചും പറഞ്ഞ് പോകുന്ന ഈ സപര്യ അനസ്യൂതം തുടരട്ടെ...

ഈ ഭാഗത്തില്‍ ചേര്‍ത്ത, റസൂല്‍ (സ) യുടെ രൂപത്തെ കുറിച്ചുള്ള വിവരണം ശരിക്കും ഹൃദ്യമായിരുന്നു...

ദൈവാനുഗ്രഹം എപ്പോഴും കൂടെയുണ്ടായിരിക്കട്ടെ...

കരീം മാഷ്‌ said...

അനസ്യൂതം നീങ്ങുന്ന യാത്രാസംഘത്തിന്റെ മുമ്പില്‍ മറഞ്ഞ സംഘനേതാവിനെ ഒരു നോക്ക്‌ കാണാനായില്ലെങ്കിലും ആ സ്നേഹത്തില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന അനുയയികള്‍, ഒരിക്കലും ആ ശബ്ദം കേള്‍ക്കാന്‍ സൌഭാഗ്യം ലഭിച്ചില്ലങ്കിലും ഉള്ളുരുക്കത്തോടെ നേതാവിനെ ഓര്‍ക്കുന്ന അനുയായികള്‍. ആ കാല്‍പാടുകള്‍ ശ്രദ്ധിച്ച്‌ ജീവിക്കാന്‍ ശ്രമിക്കുന്ന അനുയായികള്‍...

നല്ല എഴുത്ത്.

ആതമാര്‍ത്ഥമായ നേതൃത്ത്വത്തിന്റെ അഭാവം തന്നെയാണു സമകാലിന രാഷ്ട്രീയത്തിന്റെ അപച്യുതിയും ( എല്ലാ രാജ്യത്തും)

ചീര I Cheera said...

ഹ്ര്‌ദ്യമായിരുന്നു ഇത്...

കുട്ടിച്ചാത്തന്‍ said...

വായിച്ചു. തുടരൂ. :)

Areekkodan | അരീക്കോടന്‍ said...

നന്നായിരിക്കുന്നു, ഇത്തിരീ

ഏറനാടന്‍ said...

തുടരുകയീ സപര്യ, അള്ളാഹുവിന്റെ റഹ്‌മത്തും ബര്‍ക്കത്തും എന്നും താങ്കളോടൊപ്പം ഉണ്ടാവട്ടെ..

Anonymous said...

നന്നായിരിക്കുന്നു
noushad

http://www.eyekerala.com

ഗുപ്തന്‍ said...

ബ്ലോഗില്‍ നിന്നുള്ള അടുത്ത പുസ്തകങ്ങളുടെ കൂട്ടത്തില്‍ ഈ സാര്‍ത്ഥവാഹകരും ഉണ്ടാവണം. മനോഹരമായിത്തന്നെ നീങ്ങുന്നുണ്ട് തീര്‍ത്ഥാടനം.

Anonymous said...

ആരേയും നോവിക്കാതെ അരോടും ദേഷ്യപ്പെടാതെ എപ്പോഴും ചുണ്ടില്‍ പുഞ്ചിരി സൂക്ഷിക്കുന്ന ആഘര്‍ഷണീയ വ്യക്തിത്വം.., കരുത്തുള്ള വലിയ ശിരസ്സ്‌, വീതിയുള്ള നെറ്റി, പ്രകാശിക്കുന്ന കണ്ണിണകളും കറുത്ത കണ്‍പീലികളും, പരസ്പരം ചേരാത്ത കട്ടിയുള്ള കണ്‍പുരികം, പൂര്‍ണ്ണ വട്ടമല്ലാത്ത മുഖത്ത്‌ വെട്ടിയൊതുക്കി മനോഹരമാക്കിയ കറുത്ത താടി... കഴുത്തറ്റം ഇറങ്ങിക്കിടക്കുന്ന ഇത്തിരി ചുരുണ്ട്‌ സമൃദ്ധമായ മുടി, ചുവപ്പ്‌ കലര്‍ന്ന വെളുത്ത നിറം... അല്‍പം മുന്നോട്ടാഞ്ഞുള്ള ദ്രുതഗമനം... ബലിഷ്ടമായ മാംസപേശികളാല്‍ വാര്‍ത്തെടുത്ത മിതമായ ഉയരമുള്ള ശരീരം, വിശാലമായ മാറിടം, രൂപത്തില്‍ മാത്രമല്ല ശബ്ദത്തിലും സംസാരശൈലിയിലും സുന്ദരന്‍..


ഒന്ന് മുതല്‍ ഒമ്പത് വരേയുള്ള ഭാഗങ്ങള്‍ ഒന്നിച്ചു വായിച്ചുതീരുത്തു. മുഹമ്മദ് നബിയുടെ രൂപം ശരിക്കും മനസ്സ് കൊണ്ട് വരച്ചെടുക്കാനാവുന്നു. ഭാവനക്കപ്പുറം വ്യക്തമായ ചരിത്രത്തിന്റെ പിന്‍ബലത്തോടെയായിരിക്കും ഇത് ഇവിടെ പറഞ്ഞത് എന്ന് വിശ്വസിക്കുന്നു. താങ്കള്‍ക്ക് നന്ദി.

പ്രൊഫൈല്‍ അഡ്രസില്‍ ഒരു മെയില്‍ അയച്ചിരുന്നു.

മഴത്തുള്ളി said...

ഇത്തിരീ,

വളരെ നന്നായി എഴുതിയിരിക്കുന്നു. നല്ല ശൈലിയില്‍ത്തന്നെയെഴുതിയിരിക്കുന്നു. ആശംസകള്‍.

അപ്പു ആദ്യാക്ഷരി said...

ഇത്തിരീ, പ്രവാചകന്മാരുടെ “ചിത്രങ്ങള്‍” വരയ്ക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നതില്‍ വിലക്കുള്ള ഇസ്ലാമില്‍, ഇതുവരെ ആരും കണ്ടിട്ടില്ലാത്ത ഒന്നാണ് പ്രവാചകന്റെ ചിത്രം. അതു താങ്കള്‍ വാക്കുകളിലൂടെ അതിമനോഹരമായി വരച്ചിരിക്കുന്നു. ഇപ്പോള്‍ എനിക്ക് പ്രവാചകന്റെ ഒരു രൂപം മനസ്സിലുണ്ട്. റശീദേ...നന്ദി.

വേഴാമ്പല്‍ said...

ഇതിരി മാഷെ , ഈ അദ്ധ്യായവും നന്നായിരുക്കുന്നു. റസൂല്‍ (സ)ന്റെ വ്യക്തമായ രൂപം വിവരിച്ചു തന്നതിന് താങ്കളോട് നന്ദി പറയുകയാണ്.
മനു ,പറഞ്ഞതു പോലെ അടുത്ത പുസ്തകം താങ്കളുടെതാവട്ടെ എന്ന് ആശംസിക്കുന്നു.

Anonymous said...

പുതിയ ഈ ശൈലി തികച്ചും ആസ്വാദ്യകരം . ഈ സംഘത്തിന്റെ യാത്ര തുടരട്ടേ. ഇനിയും പ്രതീക്ഷിക്കുന്നു.

സ്നേഹപൂര്‍വ്വം 
സലാം

മയൂര said...

ഒമ്പതാം ഭാഗവും നന്നായിട്ടുണ്ട് , യത്ര തുടരട്ടെ....

:: niKk | നിക്ക് :: said...
This comment has been removed by the author.
:: niKk | നിക്ക് :: said...

ഇത്തിരീ, മനു പറഞ്ഞത് പോലെ ബൂലോഗത്തില്‍ നിന്നും ഇനിയും കഥാസമാഹാരങ്ങള്‍ ഇറങ്ങട്ടെ. അതില്‍ ഈ ഒരു സീരിസും ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നു.

സാര്‍ത്ഥവാഹക സംഘത്തോടൊപ്പം ഇത്തിരിയുടെ കൂടെ ഞങ്ങളും യാത്രയില്‍...

:)

സുല്‍ |Sul said...

പ്രിയ റഷീദ്:
ചരിത്രത്തെ വളച്ചൊടിക്കാതെതന്നെ കഥയുടെ തന്തുക്കളിലേക്കാവാഹിച്ച്, ആസ്വാദകര്‍ക്ക് ആസ്വാദ്യമാവും വിധം നബിയുടെ ചരിത്രം വരഞ്ഞിടാന്‍ താങ്കള്‍ക്കായിട്ടുണ്ട്. കഴിഞ്ഞ പോസ്റ്റുകളും ഈ പോസ്റ്റും ഈ വിഷയത്തിലുള്ള താങ്കളുടെ ആത്മാര്‍ത്ഥശ്രമത്തിന് ഉദാഹരണങ്ങള്‍ തന്നെ. ഇനിയും കൂടുതല്‍ താങ്കളില്‍ നിന്നു പ്രതീക്ഷിക്കുന്നു.

-സുല്‍

Anonymous said...

ഞങ്ങളും കാത്തിരുന്നു... കാലം കാത്തിരുന്ന ഹിജ്‌റയെന്ന ചരിത്ര സംഭവത്തിന്‌ സാക്ഷിയാവാനെന്ന പോലെ... നരച്ച പുരികങ്ങളില്‍ അമര്‍ത്തിത്തടവി ഇസ്മായീല്‍ തൊണ്ട ശരിയാക്കി... നനഞ്ഞ കണ്‍പീലികളിലൂടെ തിളങ്ങുന്ന വൃദ്ധനയനങ്ങള്‍ നോക്കി ഞാനിരുന്നു... നനഞ്ഞ കണ്ണുകളുമായി.

ഒമ്പത് ഭാഗങ്ങളും ഒറ്ററ്റ്യടിക്ക് വായിച്ചു... തുടരൂ ഇനിയും

Rasheed Chalil said...

വായിച്ച് അഭിപ്രായം അറിയിച്ച

ദില്‍ബാസുരന്‍.
പൊതുവാള്‍.
വേണു.
അഗ്രജന്‍.
കരീം മാഷ്.
പി ആര്‍.
കുട്ടിച്ചാത്തന്‍.
അരീകോടന്‍.
ഏറനാടന്‍.
നൌഷാദ്.
മനു.
അശോക് : അതെ അശോക്, പ്രവാചകന്റെ രൂപം വ്യക്തമായും അനുയായികള്‍ വിവരിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് ഈ വിവരണവും.

മഴത്തുള്ളി.
അപ്പു.
വേഴാമ്പല്‍.
സലാം.
മയൂര.
നിക്ക്.
സുല്‍.
ഷബീര്‍.

എല്ലാവര്‍ക്കും ഒത്തിരി നന്ദി.

Unknown said...
This comment has been removed by the author.
Unknown said...

hi assalam
do you remember the incident of khandaq the believers were forced to protect madeena by making a deep kidangu, to stop the worriers and camels/ horses entering madeena. they were digging he land even though they were very hungry, drought was the peak, bilal was moving to each house to collect some thing for the volunteers, Rasoolullah was also in the group of workers. he was not standing aside and watching the task. when he hit one of the big para/ stone he declared to the people hi ROM has come under us, next hit stone again broke he told Persia has come under our umbrella. is it strange to dream such things when they were nothing on earth. he was giving hope, he was motivating his people, he was keeping his vision very clear, his strategy was to lead the world. these things are to be clearly mentioned when you touch those area while narrating the incidents. telling stories, or reading incidents has nothing to do with the present people until unless they understand what was the real mission of madeena, what was the real project which Rasoolulla really took up. how he has made agreements with the other faiths to be friendly to be well protected each other to be respected each other were just to build strong community to face the challenges. keep these things in mind all the best, your task is great and we appreciate your step and sure Allah will reward you for it.

Unknown said...

Great, appreciable step.
you must read quraaninde thanalil, to read the Hijra on the preface of the first volume. Hijra was a strategy to build a nation, Hijra was well planned early, Hijra was set as per instruction from Allah, well kept in mind, planned it properly worked out with care, you will know much details on real vision of Hijra from thanalil.

Do you remember the words of Rasoolullah to Surakha, hei do you need 10 camels or the hand ring of Kaiser the great ruler of those times? Incase he had no vision to empower those countries and rule them how can he dream of providing the hand ring to Surakha? Those things to be made more clear while narrating those incidents.