Sunday, July 22, 2007

പൈതൃകം.

എട്ട്.

വൃദ്ധന്‍ സംസാരിക്കാന്‍ തുടങ്ങി. പതിഞ്ഞതെങ്കിലും ഗാംഭീര്യമുള്ള ആ ശബ്ദം ചരിത്രത്തിന്റെ ഏടുകളിലേക്കിറങ്ങി. പതിനാല്‌ നൂറ്റാണ്ട് മുമ്പ്‌ ഒരു നാഗരികതയ്ക്ക്‌ ജന്മം നല്‍കാന്‍ ഈ ഊഷരഭൂമിയില്‍ കടന്ന പോയ പൂര്‍വ്വസൂരികളുടെ കാല്‍പാടുകള്‍, അദ്ദേഹത്തിന്റെ ചുണ്ടുകളുടെ ചലനത്തിനൊപ്പം ഞങ്ങളും കാണാന്‍ തുടങ്ങി... കഷ്ടപ്പാടുകളും ദുരിതങ്ങളും അക്രമങ്ങളും പരിഹാസങ്ങളും അതിജീവിച്ച്‌ നീങ്ങിയ ഒരു നീണ്ട നിര... അവര്‍ക്ക്‌ നേതൃത്വം നല്‍കാന്‍ നിലാവ്‌ പോലെ കുളിര്‌ നല്‍കിയ ഒരു പുണ്യറസൂലും (സ).

മക്കയില്‍ മര്‍ദ്ദനങ്ങളുടെ കാലം... മുഹമ്മദിനേയും(സ) സംഘത്തേയും സമൂഹത്തില്‍ നിന്ന് ബഹിഷ്കരിക്കുക എന്ന ഗോത്രമുഖ്യരുടെ തീരുമാനം മക്കക്കാര്‍ നടപ്പാക്കി. നിരന്തരം ആക്രമിക്കപ്പെടുന്നതിന് പുറമെ ഭക്ഷണവും വെള്ളവും വരെ തടഞ്ഞപ്പോള്‍ നബിതിരുമേനിയും(സ) കുടുംബവും അനുയായികളും തൊട്ടടുത്ത ഒരു കുന്നിന്‍ ചെരുവിലേക്ക്‌ താമസം മാറി... അത്‌ പട്ടിണിക്കാലത്തെ ആഹാരം പച്ചിലകളും വൃക്ഷത്തൊലികളുമായിരുന്നു. പിന്നെ വല്ലപ്പോഴും മക്കയിലെ മനസ്സാക്ഷി മരവിച്ചിട്ടില്ലാത്തവര്‍ രഹസ്യമായി എത്തിക്കുന്ന ഭക്ഷണവും...

ഇതിനിടയില്‍ മക്കയിലെ ഗോത്ര പ്രമാണിമാരില്‍ ചിലര്‍ ഈ മൃഗീയതയെ എതിര്‍ത്ത്‌ തുടങ്ങി. ഈ ബഹിഷ്കരണ തീരുമാനത്തിനായി ശക്തമായി വാദിച്ച അംറുബ്‌നു ഹിശാമിനെ ചിലര്‍ ചോദ്യം ചെയ്തു. മുന്ന് വര്‍ഷങ്ങള്‍ക്ക്‌ ശേഷം മക്കയില്‍ നബിതിരുമേനി(സ)യും കുടുബവും തിരിച്ചെത്തിയതോടെ മര്‍ദ്ദനങ്ങള്‍ പൂര്‍വ്വാധികം ശക്തമായി. ഏതാനും പ്രവാചക ശിഷ്യന്മാര്‍ എത്യോപ്യയിലേക്ക്‌ പലായനം ചെയ്തു. അനാഥനായ പ്രവാചകര്‍ (സ) അക്കാലം വരെ പിതാമഹനായ അബൂതാലിബിന്റെ സംരക്ഷണത്തിലായിരുന്നു കഴിഞ്ഞിരുന്നത്‌. അത് പിന്‍വലിക്കാന്‍ ഖുറൈശി നേതാക്കന്മാര്‍ അബൂതാലിബിനോട്‌ പലതവണ ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെങ്കിലും അദ്ദേഹം അനുസരിച്ചില്ല.

അബൂതാലിബ്‌ ഈ ലോകത്തോട്‌ വിടപറഞ്ഞു. ആ വിഷമഘട്ടത്തില്‍ നിന്ന് മോചനം ലഭിക്കും മുമ്പേ പത്നിയായ ഖദീജയും നിര്യാണം പ്രാപിച്ചു. ആ ദു:ഖകാലഘട്ടം ആണ്‌ പ്രവാചക ചരിത്രത്തിലെ 'ആമുല്‍ ഹുസ്‌ന്‍' (ദുഃഖ വര്‍ഷം) എന്ന് അറിയപ്പെടുന്നത്‌. ഇക്കാലത്ത്‌ മര്‍ദ്ദനങ്ങള്‍ പൂര്‍വ്വാധികം ശക്തമായതോടെ നബി തിരുമേനി ‘താഇഫെ‘ന്ന സ്ഥലത്തേക്ക്‌ യാത്ര തിരിച്ചു. പുറപ്പെടുമ്പോള്‍ അമ്മാവന്മാരുടെ നാടായത്‌ കൊണ്ട്‌ അവര്‍ സഹായിക്കും എന്ന പ്രതീക്ഷയിലായിരുന്നു. വേലക്കാരനായി വന്ന് കുടുംബാംഗമായി മാറിയ അതേ സൈദ്‌ താഇഫിലേക്കുള്ള യാത്രാമധ്യ നബി തിരുമേനിയുടെ കൂടെ ഉണ്ടായിരുന്നു.

തണുത്ത മണലില്‍ പടിഞ്ഞിരുന്ന് വാക്കുകളിലൂടെ നൂറ്റാണ്ടുകളുടെ യാത്ര നടത്തുന്ന വൃദ്ധന്റെ കണ്ണുകള്‍ ഞങ്ങളിലെ സൈദ്‌ എന്ന് പേരുള്ള യാത്രക്കാരനെ തിരഞ്ഞു... കൂടെ ഞങ്ങളും. ഞങ്ങളുടെ കണ്ണുകള്‍ കൂട്ടി മുട്ടിയപ്പോള്‍ അദ്ദേഹം പുഞ്ചിരിച്ചു... വൃദ്ധന്റെ സ്വരം വീണ്ടും ഞങ്ങള്‍ക്ക്‌ വഴിവിളക്കായി...


താഇഫില്‍ എത്തിയ പ്രവാചകന്‍(സ) തന്റെ പ്രബോധനത്തെ കുറിച്ച്‌ പറഞ്ഞപ്പോള്‍ താഇഫുകാര്‍ കയ്യൊഴിഞ്ഞു. അവരും മര്‍ദ്ദനം തുടങ്ങി. തെരുവില്‍ അവിടുന്ന് ആക്രമിക്കപ്പെട്ടു. നാല്‌ ഭാഗത്ത്‌ നിന്നും തുരുതുരാ കല്ലുകള്‍ ശരീരത്തില്‍ പതിച്ചപ്പോള്‍ കൂടെയുള്ള സൈദന്ന തന്നാലാവും വിധം അത്‌ തടയാന്‍ ശ്രമിച്ചു. "ഭ്രാന്തന്‍... ഭ്രാന്തന്‍" എന്ന് താഇഫുകാര്‍ ആര്‍ത്തുവിളിച്ചു.

ശരീരത്തില്‍ നിന്ന് വാര്‍ന്നൊലിക്കുന്ന രക്തവുമായി നബിതിരുമേനി(സ) തളര്‍ന്നിരുന്നു. അര്‍ത്തട്ടഹിച്ചെത്തിയ ജനങ്ങള്‍ നിലത്ത് വലിച്ചിഴച്ചു... പിടിച്ചെഴുന്നേല്‍പ്പിച്ച്‌ വീണ്ടും കല്ലെറിയാന്‍ തുടങ്ങി. അലറി വിളിച്ച്‌ അക്രമിക്കുന്ന ജനക്കൂട്ടത്തെ നോക്കി സൈദ്‌ കരഞ്ഞ്‌ പറഞ്ഞു..."എറിയല്ലേ... ഇത്‌ ഒരു നല്ല മനുഷ്യനാണ്‌, സത്യസന്ധനും വിശ്വസ്തനുമാണ്‌, നിങ്ങള്‍ക്കായി ലഭിച്ച വിമോചകനാണ്‌... എറിയല്ലേ.. " പാഞ്ഞ്‌ വരുന്ന കല്ലുകള്‍ സൈദ്‌ ശരീരം തൊണ്ട്‌ തടയാന്‍ ശ്രമിച്ചു... നബി തിരുമേനി(സ)യേയും കൂട്ടി കുറച്ചപ്പുറത്തുള്ള ഒരു മരത്തണലിരുത്തി.

ദാഹിച്ച്‌ വലഞ്ഞ നബിതിരുമേനി വെള്ളത്തിനായി സൈദിനെ പറഞ്ഞയച്ചു... കത്തുന്ന വെയിലില്‍ താഇഫുകാരുടെ മര്‍ദ്ദനത്തിന്റെ ഭാരവും പേറി മരച്ചുവട്ടിലിരിക്കുന്ന അവിടുന്ന് പിറുപിറുത്തിരുന്ന ഒരു പ്രാര്‍ത്ഥന ഇതായിരുന്നു... "അല്ലാഹുവേ നീ മര്‍ദ്ദിക്കപ്പെടുന്നവരുടെ നാഥനാണ്‌. നീയാണെന്റെ നാഥന്‍, എന്റെ കഴിവ്‌ കുറഞ്ഞ കാരണമാണവര്‍ എന്നെ മനസ്സിലാക്കതിരുന്നത്‌, അവരെ ശിക്ഷക്ക്‌ വിധേയമാക്കരുതേ..."

സൈദ്‌ വെള്ളപ്പാത്രവുമായി കിണറുകള്‍ അന്വേഷിച്ചു നടന്നു. കുറച്ച്‌ ദൂരെയുള്ള കിണറ്റില്‍ നിന്ന് പാത്രം നിറക്കവേ തോട്ടയുടമ ഓടിയെത്തി. "ആ ഭ്രാന്തന്‌ നല്‍കാന്‍ എന്റെ കിണറില്‍ വെള്ളമില്ല..." എന്ന് പറഞ്ഞ്‌ വെള്ളപ്പാത്രം തട്ടിത്തെറിപ്പിച്ചു. സങ്കടത്തോടെ സൈദ്‌ തിരിച്ച്‌ നടന്നു. ദൂരെ നിന്ന് വെള്ളപ്പാത്രവുമായി വരുന്ന സൈദിനേകണ്ടപ്പോള്‍ നബി തിരുമേനി പറഞ്ഞത്രെ... ഒന്ന് വേഗം വരൂ സൈദ്‌... വല്ലാത്ത ദാഹം... സൈദിന്റെ കണ്ണുകള്‍ നിറഞ്ഞു. വെള്ളപ്പാത്രം കമിഴ്‌ത്തിക്കാണിച്ച്‌ സൈദ്‌ വിങ്ങിപ്പൊട്ടി "നബിയേ... അങ്ങേയ്ക്‌ ഒരിറ്റ്‌ വെള്ളം പോലും തരാന്‍ ഈ ജനത തയ്യാറല്ല."

ഇതെല്ലാം കുറച്ചപ്പുറത്ത്‌ നിന്ന് കാണുന്നുണ്ടായിരുന്നു ഉത്‌ബത്ത്‌ എന്ന പ്രമുഖന്‍. അദ്ദേഹം ഈ ദയനീയത കണ്ട്‌ തന്റെ ജോലിക്കാരനായ അദ്ദാസിനെ വിളിച്ച്‌ കുറച്ച്‌ മുന്തിരി നബിതിരുമേനിക്ക്‌ കൊടുത്തയച്ചു.... എല്ലാവരും കല്ലെറിഞ്ഞ നാട്ടില്‍ തന്നെ സഹായിക്കനെത്തിയ അയാളൊട് നിറകണ്ണുകളുമായി നബി തിരുമേനി(സ) അന്വേഷിച്ചു "നിങ്ങളാരാണ്‌..."

"ഞാന്‍ അദ്ദാസ്‌, നിനേവക്കാരനാണ്‌" എന്നദ്ദേഹം മറുപടി പറഞ്ഞു.

"അത്‌ എന്റെ യൂനുസിന്റെ (ജോന പ്രവാചകന്‍) സ്ഥലമാണല്ലോ നിനേവ..." എന്നായി നബിതിരുമേനി(സ).
ഭൃത്യന്‌ അത്ഭുതമായി "താങ്കള്‍ യൂനുസിനെ അറിയുമോ ... ?"

"അറിയാം... അതേ യൂനുസ്‌ കൊണ്ട്‌ വന്ന സത്യവുമായി വന്നതാണ് ഞാന്‍. ആ സത്യം പറഞ്ഞതിനാണ്‌ ഈ കല്ലേറ്‌ കൊള്ളേണ്ടി വന്നത്‌."

"എന്റെ യൂനുസും താങ്കളും ഒരേ സത്യത്തിന്റെ പ്രബോധകരാണെങ്കില്‍ ഞാന്‍ ഉറച്ച്‌ വിശ്വസിക്കുന്നു അല്ലാഹുവാണ്‌ ഏകനായ ദൈവം എന്നും താങ്കള്‍ പ്രവാചകനാണെന്നും."

കല്ലേറ്‌ കൊണ്ട നാട്ടില്‍ നിന്നും ഒരു അനുയായി കിട്ടിയ സന്തോഷത്തോടെ സൈദും പ്രവാചകരും മക്കയിലേക്ക്‌ തന്നെ തിരിച്ചു.

ഇന്ന് ആര്‍ഭാടത്തില്‍ ജീവിക്കുന്ന ഒരു സമൂഹത്തിന്റെ ഭൂതകാലത്തില്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. കണഠം ഇടറി. ചുണ്ടില്‍ ഉപ്പുരസമെത്തി. എന്റെ കണ്ണും നിറഞ്ഞൊഴുകുന്നുണ്ട്.

വൃദ്ധനായ ഇസ്മാഈല്‍ തൊണ്ടശരിയാക്കി. അദ്ദേഹത്തിന്റെ നരച്ച രോമങ്ങള്‍ അതിര്‍ത്തി തീര്‍ക്കുന്ന മുഖം എപ്പോഴും എബ്രഹാം പ്രവാചകനേയും മകനായ ഇസ്മാഈലിനേയും മനസ്സിലെത്തിക്കും. ദൈവീക കല്‍പന ശിരസ്സാ വഹിച്ച്‌ ഭാര്യയേയും ചോരകുഞ്ഞിനേയും മക്കയെന്ന വരണ്ട ഭൂമിലുപേക്ഷിച്ച്‌ നിറഞ്ഞ കണ്ണുകളുമായി തിരിച്ച്‌ ഇറാഖിലേക്ക്‌ തന്നെ യാത്ര തിരിച്ച അബ്രാഹം പ്രവാചകന്‍ പിന്നീടൊരിക്കല്‍ തിരിച്ചെത്തിയത്‌ മറ്റൊരു ദൈവീക പരീക്ഷണത്തിന്റെ ഭാഗമാവാനായിരുന്നു.

ദൈവത്തിന്‌ ബലിനല്‍കാനായി ഒരു കൈയ്യില്‍ മകനേയും മറ്റേ കയ്യില്‍ ചുരുട്ടിയ കയറും കഠാരയുമായി മരുഭൂമിയിലൂടെ നടന്ന് പോവുന്ന ആ പ്രപിതാമഹന്റെ ചിത്രം മനസ്സില്‍ വരയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍. പിതാവായ ഇബ്രാഹീം നബി പുത്രനായ ഇസ്മാഈലിനെ ദൈവത്തിന്‌ ബലിനല്‍കാനാണ്‌ ഈ യാത്രയെന്ന് അറിയിച്ചപ്പോള്‍ ആ പുത്രന്റെ അന്ത്യഭിലാഷങ്ങള്‍ (വസിയ്യത്ത് (ഒസ്യത്ത്)) ഏത്‌ മനസ്സിനെയും ഉരുക്കുന്നതായിരുന്നു.

പിതാവിന്റെ വിരലുകള്‍ മുറുകേപിടിച്ച്‌ ഇസ്മാഈല്‍ പറയാന്‍ തുടങ്ങി. "ഉപ്പാ... ഞാന്‍ ധരിച്ച ഈ വസ്ത്രം ഉമ്മയെ ഏല്‍പ്പിക്കണം. അതിനായി എന്നെ അറുക്കുന്നതിന്‌ മുമ്പ്‌ അത് അഴിച്ചെടുക്കണം. ഇല്ലങ്കില്‍ അതില്‍ എന്റെ ചോര പുരണ്ടത്‌ കണ്ടാല്‍ സഹിക്കാന്‍ എന്റെ ഉമ്മയ്ക്ക്‌ കഴിഞ്ഞ്‌ കൊള്ളണമെന്നില്ല. അങ്ങ്‌ എന്റെ കൈ കാലുകള്‍ ബന്ധിക്കണം. ഇല്ലങ്കില്‍ ഞാന്‍ എത്ര ക്ഷമിച്ചാലും കഴുത്തിലെ മംസത്തിലൂടെ, ഞെരമ്പുകളിലൂടെ കത്തിയുടെ മൂര്‍ച്ചയുള്ള വായ്‌ത്തല നീങ്ങുമ്പോള്‍ എന്റെ മുഖത്ത്‌ വേദനയുടെ അടയാളങ്ങള്‍ പ്രത്യക്ഷപ്പെടാം. അത്‌ കണ്ടാല്‍ പിതാവായ അങ്ങേയ്ക്‌ ദൈവീക തീരുമാനം നടപ്പാക്കുന്നതില്‍ വൈമനസ്യം തോന്നാന്‍ സാധ്യതയുണ്ട്‌. അങ്ങനെ സംഭവിക്കാതിരിക്കാനായി എന്നെ കമിഴ്‌ത്തി കിടത്തി വേണം അറുക്കാന്‍... ഇന്‍ഷാ അല്ലാ... ദൈവാനുഗ്രഹമുണ്ടെങ്കില്‍ അങ്ങേയ്ക്ക്‌ എന്നെ പരലോകത്ത്‌ വെച്ച്‌ ക്ഷമാശീലരുടെ കൂട്ടത്തില്‍ കണ്ടുമുട്ടാനാവും...

കൈകാലുകള്‍ ബന്ധിച്ച്‌ മൂര്‍ച്ചയുള്ള കത്തി കഴുത്തിലൂടെ ചലിക്കുമ്പോള്‍ അതിന്റെ മൂര്‍ച്ചയെങ്ങോ പോയി മറഞ്ഞതും ദൈവീക പരീക്ഷണമായിരുന്നു ഇബ്രാഹീം. താങ്കള്‍ വിജയിച്ചിരിക്കുന്നു എന്ന് ജിബ്‌രീല്‍ (ഗാബ്രിയേല്‍ മാലാഖ) അറിയിച്ചതും... എല്ലാം മനസ്സിലെത്തിയപ്പോള്‍ അയ്യായിരം വര്‍ഷങ്ങള്‍ക്ക്‌ ശേഷം അതേ ഇസ്മാഈലിന്റെ പേര്‌ ലഭിച്ച വൃദ്ധന്റെ വാക്കുകളിലൂടെ ആ ഈസ്മാഈലി പരമ്പരയില്‍ ജന്മം കൊണ്ട മറ്റൊരു ഇതിഹാസത്തെ കാണുകയായിരുന്നു.

അദ്ദേഹം തുടര്‍ന്നു...

പിന്നീടാണ്‌ മക്കക്കാര്‍ നബിതിരുമേനിയെ വധിക്കാന്‍ തീരുമാനിച്ചത്‌. വധത്തിന്റെ ഉത്തരവാദിത്വം ഏതെങ്കിലും ഒരു ഗോത്രത്തിന്റെ ചുമലില്‍ വന്നാല്‍ നാളെ അതൊരു ഗോത്ര യുദ്ധമായി മാറാന്‍ സാദ്ധ്യതയുണ്ടെന്ന് അരോ അഭിപ്രായപ്പെട്ടു. അതിന്‌ പ്രതിവിധിയായി എല്ലാ ഗോത്രങ്ങളില്‍ നിന്നും ഒരോ ആളുകളെ തിരഞ്ഞെടുക്കാനും അവരെല്ലാവരും കൂടെ ഒരു പ്രഭാതത്തില്‍ ഒന്നിച്ച്‌ ആക്രമിക്കാനും തീരുമാനിച്ചു. അതിനായി പ്രത്യേക പരിശിലനം നല്‍കി ഒരു സംഘത്തെ വാര്‍ത്തെടുത്തു...

അങ്ങനെ ആ ദിവസവും ആഗതമായി...

കാലം നിശ്ശബ്ദമായിരിക്കണം. ഞങ്ങളും നിശ്ശബ്ദരായിരുന്നു... ഇസ്മാഈല്‍ എന്ന വൃദ്ധന്റെ വാചക പ്രവാഹത്തിന്‌ മുമ്പില്‍... സംസാര മധ്യ, മുമ്പിലെ തളികയില്‍ പരത്തിയിട്ട ഈത്തപ്പഴത്തില്‍ ഒന്നെടുത്ത്‌ വായിലിട്ട്‌ അദ്ദേഹം എന്നെ നോക്കി പുഞ്ചിരിച്ചു.

28 comments:

Rasheed Chalil said...

സാര്‍ത്ഥവാഹക സംഘത്തോടൊപ്പം എട്ടാം ഭാഗം പോസ്റ്റുന്നു.

Unknown said...

ഇത്തിരീ ഇവിടൊരു തേങ്ങ :)

“ഇന്ന് ആര്‍ഭാടത്തില്‍ ജീവിക്കുന്ന ഒരു സമൂഹത്തിന്റെ ഭൂതകാലത്തില്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. കണഠം ഇടറി. ചുണ്ടില്‍ ഉപ്പുരസമെത്തിയപ്പോഴാണ്‌ എന്റെ കണ്ണും നിറഞ്ഞൊഴുകിയിരിക്കുന്നു എന്ന് അറിഞ്ഞത്‌.“

ഈ പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്നു തോന്നി വായിച്ചു തീര്‍ന്നപ്പോള്‍...

തുടരുക......

മുസ്തഫ|musthapha said...

ഇത്തിരി...
വളരെ മനോഹരമായി പറഞ്ഞിരിക്കുന്നു ഈ ഭാഗം...
മനസ്സില്‍ തട്ടി പല ഭാഗങ്ങളും...
പ്രത്യേകിച്ചും ഇസ്മായീലിന്‍റെ ആ അവസാന വാക്കുകള്‍... കണ്ണുകള്‍ നിറയിച്ചു.

രണ്ട് കഥകള്‍ കൊണ്ടു പോയ ഈ ശൈലിയും മനോഹരം!

മഴത്തുള്ളി said...

ഇത്തിരീ, കൊള്ളാം വളരെ മനോഹരമായി വിവരിച്ചിരിക്കുന്നു.

അഭിനന്ദനങ്ങള്‍.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്ര്: ഈ വൃദ്ധന്റെ പേര് ഇത്തിരി എന്നാക്കുന്നു... :) നന്നായിട്ടുണ്ട്..

Anonymous said...

Excellent, wish u all the best

Anonymous said...

Excellent, wish u all the best

Appu Adyakshari said...

ഇത്തിരീ ചരിത്രമായാലും കഥയായാലും അത് “ഇത്തിരി സ്റ്റൈലില്‍” ആകുമ്പോള്‍ വായിക്കാനെന്തു സുഖം!! നന്നായിരിക്കുന്നു.

സു | Su said...

വായിച്ചു ഇത്തിരീ :)

Mubarak Merchant said...

ആയിരത്തഞ്ഞൂറു വര്‍ഷം മുന്‍പത്തെ അറേബ്യന്‍ സംസ്കൃതിയിലേക്ക് ഇറങ്ങിച്ചെന്നപോലെ ഒരു തോന്നല്‍. തുടരൂ ഇത്തിരീ..

Anonymous said...

ഇന്ന് ആര്‍ഭാടത്തില്‍ ജീവിക്കുന്ന ഒരു സമൂഹത്തിന്റെ ഭൂതകാലത്തില്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. കണഠം ഇടറി. ചുണ്ടില്‍ ഉപ്പുരസമെത്തിയപ്പോഴാണ്‌ എന്റെ കണ്ണും നിറഞ്ഞൊഴുകിയിരിക്കുന്നു എന്ന് അറിഞ്ഞത്‌.

സത്യം. തുടരുക ഈ സപര്യ.

വേണു venu said...

നല്ല വിവരണം.
തുടരുക.:)

സുല്‍ |Sul said...

ഇത്തിരീ
സാര്‍ത്ഥവാഹക സംഘത്തിന്റെ ഈ അദ്ധ്യായവും വളരെ നന്നായി. ചരിത്രത്തെ കഥയുമായി കൂട്ടികെട്ടി പറയുന്ന ഇത്തിരിയിടെ രീതി അഭിനന്ദനാര്‍ഹം തന്നെ.
തുടരുക.
-സുല്‍

Areekkodan | അരീക്കോടന്‍ said...

വളരെ മനോഹരമായി പറഞ്ഞിരിക്കുന്നു ഈ ഭാഗം...

Anonymous said...

അങ്ങനെ സംഭവിക്കാതിരിക്കാനായി എന്നെ കമിഴ്‌ത്തി കിടത്തി വേണം അറുക്കാന്‍... ഇന്‍ഷാ അല്ലാ... ദൈവാനുഗ്രഹമുണ്ടെങ്കില്‍ അങ്ങേയ്ക്ക്‌ എന്നെ പരലോകത്ത്‌ വെച്ച്‌ ക്ഷമാശീലരുടെ കൂട്ടത്തില്‍ കണ്ടെത്താം...

എന്റെ കണ്ണും നിറഞ്ഞൊഴുകിയിരിക്കുന്നു.
തുടരുക......

വേഴാമ്പല്‍ said...

ഇത്തിരി മാഷെ, 2 ദിവസം കൊണ്ട് എട്ട് ഭാഗങ്ങളും വായിച്ചു കഴിഞ്ഞു.കേട്ടു മറന്ന പ്രവാചക ചരിത്രം
ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചതിനു നന്ദി. ഓരൊ അധ്യായവും കരളലിയിക്കുന്ന വാക്കുകളാല്‍ കണ്ണുകളെ സജലങ്ങളാക്കിയിരുന്നു.ഇനിയും ഇനിയും എഴുതൂ.
സ്വാര്‍ത്ഥവാഹക സംഘത്തോടൊപ്പം മദീനയിലേക്ക് ഞാനും ഉണ്ട്.

കൈയൊപ്പ്‌ said...

'ജീസസ് ഓഫ് നസ്‌റേത്ത്', 'ദി ലാസ്റ്റ് ടെമ്പ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റ്', മെല്‍ ഗിബ്‌സന്റെ 'പാഷന്‍ ഓഫ് ക്രൈസ്റ്റ്' എന്നീ ചിത്രങ്ങള്‍ നല്കുന്ന ക്രിസ്തുവിന്റെ സാന്നിധ്യം പോലും മുഹമ്മദ് നബിയെക്കുറിച്ചില്ലാതെ പോയതെന്തേ എന്നാലോചിച്ചു. ആവിഷ്കരിക്കപ്പെടാനും ചിത്രീകരിക്കപ്പെടാനും അരുതാത്ത ഒരു നിഗൂഢവ്യക്തിത്വം. ഈ നിഗൂഢതയായിരിക്കണം അതിനെ ദുര്‍ബലമാക്കിയതും.

കരീം മാഷ്‌ said...

നന്നായിരിക്കുന്നു.

asdfasdf asfdasdf said...

വായിച്ചു.

മുസാഫിര്‍ said...

നന്നായിരിക്കുന്നു.ഇത്തിരി വെട്ടം ,തുടര്‍ന്നെഴുതുക.ഇതൊരു നിയോഗമാണ് സുഹ്രുത്തെ !

ഏറനാടന്‍ said...

ഓരോ ദിനവും ധന്യമാക്കാന്‍ ഓരോ അധ്യായം എല്ലാ ദിനവും വായനക്കാര്‍ക്കുവേണ്ടി തരുമല്ലോ റഷീദ്‌ഭായി? പണ്ടത്തെ മദ്രസപഠനക്കാലത്തേക്കൊരു തിരിച്ചുപോക്കായപോലെ...

:: niKk | നിക്ക് :: said...

ഇത്തിരിമാഷേ, നല്ല വിവരണം. ഇതെല്ലാം എനിക്ക് പുതിയ കാര്യങ്ങളാണ്, ഇതിന് മുന്‍പ് കേള്‍ക്കാത്ത കാര്യങ്ങള്‍. അടുത്ത ഭാഗത്തിനായ് കാത്തിരിക്കാം.. :)

Rasheed Chalil said...

സാര്‍ത്ഥവാഹക സംഘത്തോടൊപ്പം - എട്ടാം ഭാഗം വായിച്ച എല്ലാവര്‍ക്കും ഒത്തീരി നന്ദി.

അഭിപ്രായം അറിയിച്ച
പൊതുവാള്‍.
അഗ്രജന്‍.
മഴത്തുള്ളി.
കുട്ടിച്ചാത്തന്‍.
ഹമീദ്.
അപ്പു.
സു.
ഇക്കാസ്.
സിമി.
വേണു.
സുല്‍.
അരീകോടന്‍.
സലാം.
വേഴാമ്പല്‍.
കൈയൊപ്പ്.
കരീം മാഷ്.
കുട്ടമ്മേനോന്‍.
മുസാഫിര്‍.
ഏറനാടന്‍.
നിക്ക്..

എല്ലാവര്‍ക്കും നന്ദി.

Sureshkumar Punjhayil said...

Good work... Best wishes...!!!

abdu said...


നബിയുടെ ന്നാക്ക്‌ വരഃഡ്‌ പോയിറ്റുഡ്ഡാകുമിലെന്ന് വേഗം വരൂ സൈദ്‌... വല്ലാത്ത ദാഹം...

THE PASSION, said...

the meaning of website....
congratulation..
siraj.

THE PASSION, said...

the meaning of website....
congratulation..
siraj.

jihadudheen said...

very very good..... bilal ( R) vinte kadha vayichappol kannu niranchu poyi.....